Wednesday, July 26, 2006

വെളയാടൽ!

"ഇക്കൊല്ലം മുതൽ നീ തുള്ളണം"

ഓലമേഞ്ഞ വീടിന്റെ മുന്നിലെ ദ്രവിച്ചുതുടങ്ങിയ കഴുക്കോലിൽ പിടിച്ചു തൂങ്ങി ശ്വാസം വലിച്ചുവിട്ടുകൊണ്ട്‌ പപ്പനാവൻ അചാരി മകനോട്‌ പറഞ്ഞു.
"ഇക്കൊല്ലം മൊതൽ മാടൻ വെളയാടണത്‌ നീയാണ്‌. എന്നെക്കൊണ്ടിനി വയ്യ. ഒറഞ്ഞുതുള്ളി വരണ മാടൻ തമ്പുരാനെ താങ്ങിനിർത്താനൊള്ള കെൽപ്പൊന്നും എന്റെ വെറയ്ക്കണ കാലിനില്ല അരവിന്ദാ.."

വായിച്ചുകൊണ്ടിരുന്ന പുസ്തകം അവജ്ഞയോടെ മടക്കി അരവിന്ദൻ എണീറ്റ്‌ പോയി. പപ്പനാവൻ അചാരിയുടെ കണ്ണുകൾ അടുത്ത പറമ്പിലേക്ക്‌ നീണ്ടു. പതിവുപോലെ യക്ഷിപ്പനയുടെ മുകളിൽ ഒരുനിമിഷം കണ്ണുടക്കി. പിന്നെ താഴേയ്ക്ക്‌. ഉത്സവം അടുക്കാറായതു കൊണ്ട്‌ അമ്പലം മോടിപിടിപ്പിക്കൽ തകൃതിയിൽ നടക്കുന്നു.
തലമുറകളായി കൈമാറിവന്ന കുടുംബക്ഷേത്രം. കാലാകാലം ഉത്സവം നടത്താനും പൂജാ കർമ്മങ്ങൾ ചെയ്യാനും വരുമാനം ഇല്ലാതായപ്പോള്‍ വച്ചുവാഴിച്ചുപോന്ന രാജരാജേശ്വരിയെ ട്രസ്റ്റിനു വിട്ടുകൊടുക്കുകയായിരുന്നു. എങ്കിലും ദേവിയെ പൂജിക്കാനും വർഷംതോറും ഉത്സവത്തിനു മാടൻ തമ്പുരാനെ ശരീരത്തിൽ കയറ്റി ഉറയാനുള്ള അവകാശവും അചാരി സൂക്ഷിച്ചു പോന്നു. അയാളുടെ ചിന്തകളിൽ പഴയകാലത്തിന്റെ മേളം ഒരു നിമിഷം മുറുകി. കൊതിപ്പിക്കുന്ന വിറ പെരുവിരലിൽ നിന്നും കയറി. അതു നെഞ്ചിലെത്തിയപ്പോൾ ഒരു ചുമ അതിനെ തടഞ്ഞു. ചുമയെ തടുക്കാനാവാത്ത ക്ഷീണിച്ച ശ്വാസകോശം വിങ്ങി. അതു കുറുകി. അചാരി മണ്ണിന്റെ അരച്ചുവരിൽ ഇരുന്നു. നെഞ്ചിലെ കുറുകൽ ഒന്നടങ്ങിയപ്പോൾ അയാൾ ഇറങ്ങി നടന്നു.

ബലിക്കല്ലിൽ കൈതൊട്ട്‌ വണങ്ങി അയാൾ അമ്പലപറമ്പിലേക്ക്‌ കടന്നു. ചുവരിൽ ദ്വാരപാലകന്റെ ചിത്രം വിട്ടുള്ള ഭാഗത്ത്‌ വെള്ള പൂശിക്കൊണ്ടിരിക്കുന്ന സതീശൻ പപ്പനാവൻ അചാരിയോട്‌ ചോദിച്ചു,
"പൂയാരിയേയ്‌ എന്തരായി കാര്യങ്ങള്‌? ഇത്തവണ പൊങ്കാലവെളയാടലും ഗുരുസിയും പൂപ്പടയും നമക്ക്‌ കലക്കണം. ഒന്ന് അറയണം. മഞ്ഞീരാട്ട്‌, നേരം കൊറച്ചൂടെ വെളുത്തിറ്റ്‌ മതി. എന്നാലെ വൊരു പൊലിപ്പൊള്ളൂ"

ആചാരി കൽതൂണിൽ കൈ ചാരി നിന്നു. എന്നിട്ട്‌ പറഞ്ഞു,
"പഴേ പോലൊന്നും ഒറയാൻ വയ്യ ചെല്ലാ. ഇത്തവണേങ്കിലും മാടനെ ആവാഹിച്ചുവരാൻ അരവിന്ദനോട്‌ പറഞ്ഞിട്ടൊണ്ട്‌. അവൻ ചെയ്യൂല. പുതിയ പിള്ളേരല്ലീ ദൈവം കെട്ടിവരാൻ അവന്മാർക്ക്‌ നാണക്കേടായിരിക്കും."

ഉത്സവം അടുക്കും തോറും അചാരിയുടെ മനസു പിടച്ചു, മാടൻ തമ്പുരാൻ കാലിടറിയോ ശ്വാസം മുട്ടിയോ മറ്റോ നിലത്തുവീഴുമോ? എന്തായാലും വരുന്നത്‌ വഴിക്ക്‌ കാണാം എന്നു മനസിൽ പറഞ്ഞ്‌ അചാരിയുടെ ജീവിതം ഒരു പൂജാരിയിലേക്ക്‌ വഴിമാറി തുടങ്ങി.
ഉത്സവ ദിവസം രാവിലേയും അരവിന്ദനോട്‌ അചാരി കേണു,
"നീ പൊങ്കാല കോരണ്ട, മഞ്ഞനീരാടണ്ട, ഒറഞ്ഞു തുള്ളണ്ട, വൊന്നും ചെയ്യണ്ട. ചൂരലും പിടിച്ചോണ്ടു കൂടെ നടന്നാ മതി."
ഭാർഗ്ഗവിത്തള്ളയും പറഞ്ഞു, “അരവിന്ദാ മക്കളേ, നീ എന്താണെടാ ഒരുമാതിരി ദിക്ക് തെറ്റി നടക്കണകിളിയെപ്പോലെ?  എന്തരാണെടാ നെനക്കൊന്ന് മാടൻ കെട്ടി അനുഗ്രഹിച്ചാൽ? നീയല്ലീ ഇനി അതു ചെയ്യാനൊള്ളത്‌. ദൈവഗോപം ഒണ്ടാവുമെടാ"

പുരോഗമനവാദം തലയിൽ പിടിച്ച അരവിന്ദൻ പുകയുന്ന വെറുപ്പോടെ പറഞ്ഞു,
"ഞാൻ എത്ര തവണപറഞ്ഞു, എന്നക്കൊണ്ട് പറ്റൂലെന്ന്. ഹും, ദൈവകോപം പോലും! കോപിക്കാത്ത ദൈവം എന്തരൊണ്ടാക്കി തന്നു പപ്പനാവന്‍ പൂജാരിക്ക്‌ ഇത്രേം കാലം കൊണ്ട്‌? ദൈവ കോപം. ഫൂ!"

അരവിന്ദൻ ഒരു കൊടുംകാറ്റുപോലെ ഇടവഴിയിലേക്ക്‌ ഇറങ്ങി നടന്നു. പൂച്ചയുടേയും മത്തങ്ങയുടേയും രൂപത്തിലുള്ള ബലൂണുകൾ വീർപ്പിച്ചു കുത്തിയ വാഴത്തടയുമായി ഉത്സവ പറമ്പിലേക്ക്‌ കയറിയ ഒരു കച്ചവടക്കാരന്റെ ചുമലിൽ അരവിന്ദന്റെ ചുമലിടിച്ചു. ഉത്സവപറമ്പിൽ പൊടി ഉയർന്നു. കോളാമ്പിയിൽ നിന്ന് ചലച്ചിത്രഗാനങ്ങളും.

പറമ്പിനോട്‌ ചേർന്നുള്ള വീട്ടിൽ പപ്പനാവൻ ആചാരി ശ്വാസം ബുദ്ധിമുട്ടി വലിച്ച് മകനുവേണ്ടി കാത്തിരിന്നു. സന്ധ്യകഴിയുമ്പോളെങ്കിലും എത്തും എന്ന് അയാൾ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല.
"നീ ഇങ്ങനെ ഇരുന്നാലെങ്ങനെ പപ്പനാവാ..? രണ്ടുതൊട്ടിവെള്ളവും കോരി ഒഴിച്ചോണ്ട്‌ നീ കോവിലിലോട്ട്‌ കേറ്‌."
ഈ ഒരു വാക്കിനു കാത്തിരുന്ന പോലെ പപ്പനാവൻ അചാരിയുടെ കാലുകൾ നിവർന്നു. അരയിൽ ഒരു പട്ടു ചുറ്റി. അയാള്‍ കിണറ്റിനരുകിലേക്ക്‌ നടന്നു.

പഞ്ചായത്ത് ലൈബ്രറിയിൽ പുസ്തകം തുറന്നുവച്ചിരുന്ന അരവിന്ദൻ പെട്ടന്ന് പുറത്തേക്കിറങ്ങി, ഒരു നിശ്ചയദാർഢ്യത്തിൽ അവൻ പടികൾ ഇറങ്ങി. ബസ്‌ സ്റ്റാന്റും കടന്ന് ചന്തമുക്കിലേക്ക്‌ നടന്നു. മങ്ങിയ ഇരുട്ടിൽ ബാറിന്റെ മുന്നിൽ അവന്റെ കാലുകൾ ലക്ഷ്യം കണ്ടു.
ഇടുങ്ങിയ മുറിയിൽ ചെറിയ ടേബിളിനു മുന്നിൽ ഇരുന്ന് അവൻ ഓർഡർ കൊടുത്തു.
"രണ്ട്‌ ഓസിയാർ. തണുത്ത സോഡയും"

ചെറിയ കാറ്റിൽ പപ്പനാവൻ അചാരിക്ക്‌ തണുത്തു. അയാൾ തണുത്ത പട്ട്‌ ഒന്നു ഇറക്കി ഉടുത്തു. മേളം മുറുകുന്നു. ദേഹമാസകലം സിന്ദൂരം വാരിപ്പൂശുമ്പോൾ അചാരി പ്രാർത്ഥിച്ചു, മേളത്തിനൊത്ത്‌ തന്റെ കാലുകളെ ചലിപ്പിച്ചുതരണേ!.

ഓർഡർ കൊടുത്ത സാധനം റ്റേബിളിൽ എത്താൻ താമസിക്കും തോറും അരവിന്ദൻ അസ്വസ്തനായി. അരണ്ട വെളിച്ചം അവന്റെ കണ്ണിൽ ഇരുട്ട്‌ പാകി. ഇരുട്ടിൽ ദിക്ക് തെറ്റിയ ഏതോ വണ്ടി പാളങ്ങൾ മാറി ഓടിത്തുടങ്ങിയ ശബ്ദം അവന്റെ ചെവിയിൽ വന്നലച്ചു. രൂക്ഷഗന്ധം അവന്റെ നാസാരന്ധ്രങ്ങളെ പുകച്ചു. അവന്റെ ചിന്തകളിൽ അസ്വസ്തതയുടെ ചെണ്ട മുറുകി. അരവിന്ദന്‌ തലപെരുത്തു. അവന്റെ കാലുകൾ വിറച്ചു. ഉള്ളിൽ ഒരു കൊടുങ്കാറ്റിന്റെ കെട്ടിളകി. അരവിന്ദൻ അലറിവിളിച്ചുകൊണ്ട്‌ എഴുന്നേറ്റു. അയാൾ പുറത്തേക്ക്‌  ഓടി.
അലറിവിളിച്ചുകൊണ്ടോടുന്ന അരവിന്ദൻ തന്റെ ഓട്ടത്തിന്റെ ഒരു തിരിവിൽ കെട്ടഴിച്ചുവിട്ട ഒരു കൊടുംകാറ്റായി മാറി. ബാങ്ക്‌ മുക്കും കടന്ന് അരവിന്ദന്‍ പുതിയ റോഡിലൂടെ അതിവേഗം വീശി, നെടുമങ്ങാടിന്റെ ജനത ഒന്നും മനസിലാകാതെ നോക്കി നിന്നു. തെരുവുവിളക്കിന്റെ വെളിച്ചത്തിൽ ചിലരൊക്കെ തിരിച്ചറിഞ്ഞു അരവിന്ദനെ.

പാടം കടന്നു ഒരു അലർച്ചയോടെ വന്ന അരവിന്ദന്റെ പിന്നിൽ കാര്യമറിയാത്ത ഒരു പുരുഷാരം തന്നെ ഉണ്ടായിരുന്നു. ഉത്സവപറമ്പിൽ അവൻ ഉറക്കെ അലറി. അലർച്ചയിൽ ഉത്സവപറമ്പു തരിച്ചു. ഉച്ഛഭാഷിണി അല്ലാതെ എല്ലാ ശബ്ദവും നിലച്ചു. വേലിക്കല്ലും കടന്നുവന്ന അരവിന്ദൻ മാടന്റെ നടയിൽ നിവർന്നു നിന്നു. പുരുഷാരം പിന്നിൽ നിന്നു. അരവിന്ദൻ ശരീരം പിന്നിലേക്ക്‌ വളച്ച്‌ വില്ലുപോലെയാക്കി. എന്നിട്ട്‌ ആ വില്ലുനിവർത്തി അമ്പലത്തിനകത്തേക്ക്‌ തെറിച്ചു.
ആകാംഷപൂണ്ട മുഖങ്ങൾക്ക്‌ മുന്നിൽ അമ്പലവാതിലടഞ്ഞു.
അകത്ത്‌ ഉണ്ടായിരുന്ന പപ്പനാവന്‍ അചാരി ഒന്നും മിണ്ടിയില്ല. സ്വന്തം കാലിൽ നിന്നും ചിലമ്പ് ഊരി മകന്റെ കാലിലണിയിച്ചു. അരവിന്ദന്‍ ഉറക്കെ അലറി. താഴ്‌ന്നു തളർന്ന ശബ്ദത്തിൽ അചാരിയും ഒപ്പം അലറി. പുറത്ത്‌ ഭാനുവിന്റെ ചെണ്ട ഉറഞ്ഞു. മണി ഒച്ചയിൽ വാതിൽ തുറന്നു. വായിൽ ഒരു പന്തവും കടിച്ച്‌ പിടിച്ച്‌ മുതുകിലൂടെ ഒരു ചങ്ങലയും ചുറ്റി, വീതിയുള്ള ചൂരൽ കാലിന്റെ പെരുവിരലിനിടയിൽ കുത്തി, ശരീരം മുഴുവൻ സിന്ദൂരം പൂശി. അരവിന്ദൻ പുറത്തുവന്നു.
അയാളുടെ വായിലിരുന്ന പന്തത്തിലേക്ക്‌ അചാരി കുന്തിരിക്കം ഏറിഞ്ഞു. മുഖത്തിനു മുന്നിൽ തീയാളി. ചുവന്നു തുടുത്ത അരവിന്ദമുഖം കണ്ട്‌ ജനം കൈകൂപ്പി.
ചെണ്ട മുറുകി. അരവിന്ദന്റെ ശരീരം ഒന്നു വിറച്ചു.   അയാൾ ഒന്നുകൂടി അലറി. അലർച്ചയുടെ ഇടവേളകൾ കുറഞ്ഞുകൊണ്ടിരുന്നു, ഓരോ അലർച്ചയിലും അവന്റെ ശക്തി വർദ്ധിച്ചു. അയാൾ ചങ്ങല ചുഴറ്റി ശരീരത്തിൽ അടിച്ചു. ഭാര്‍ഗ്ഗവിത്തള്ള കണ്ണുപൊത്തി. പപ്പനാവന്‍ അചാരിയുടെ കണ്ണുനിറഞ്ഞു.

വിരിയിച്ച ഒരു കമുകിന്‍ പുക്കുല അരവിന്ദന്റെ കയ്യിലേക്ക്‌ ശിവരത്തിനം പിള്ള തിരുകിക്കൊടുത്തു. അമ്പലമുറ്റത്തെ പണ്ടാരഅടുപ്പിൽ തിളച്ചു മറിയുന്ന പൊങ്കാലയിൽ ആ പൂക്കുല മുങ്ങി. പിന്നെ അത്‌ അരവിന്ദന്റെ മുഖത്തേക്ക്‌. ഒന്നല്ല ഒരുപാട്‌ തവണ. അയാളുടെ മുഖത്തു നിന്നും ആവിപൊങ്ങി. ശരീരമാസകലം തിളച്ച പായസം.
അരവിന്ദനു മതിയായില്ല.
ഭാനു ഒരു ലഹരിയോടെ ചെണ്ടയില്‍ തന്റെ മാസ്റ്റര്‍ പീസായ 'കൊച്ചു ചക്കറം കൊല്ലത്തെ ചക്കറം' കയറ്റിറക്കത്തോടെ വായിച്ചു. വീണ്ടും വീണ്ടും പൂക്കുല പായസത്തിൽ മുങ്ങി. അതിന്റെ ലഹരി മൂത്തപ്പോൾ പൂക്കുല വലിച്ചെറിഞ്ഞ്‌ കൈകള്‍കൊണ്ട്‌ തിളച്ചുകൊണ്ടിരിക്കുന്ന പൊങ്കാല കോരി അവൻ മുഖത്ത്‌ പൂശി.

ഒരിക്കൽ കൂടി അലറിവിളിച്ചു അരവിന്ദൻ. പിന്നെ പിന്നിലേക്ക്‌ മറിഞ്ഞു. ചെണ്ടയുടെ താളം അയഞ്ഞു. ശിവരത്തിനം പിള്ള അരവിന്ദനെ വാരിയെടുത്ത്‌ മടിയിൽ ഇട്ടു.

പായസത്തിൽ മുങ്ങിക്കിടക്കുന്ന പുരോഗമനവാദിയുടെ ചുറ്റും ഭക്തജനം തൊഴുകയ്യോടെ നിന്നു. കൂട്ടത്തിൽ പ്രായം ചെന്ന മാധവന്‍ മൂത്താശാരി പറഞ്ഞു,
"വെളയാടല്‍! ഇതാണ്‌ വിളയാടല്!‍"

പായസം വറ്റിക്കിടന്ന കൺപോളകൾക്കിടയിലൂടെ, അതിന്റെ ചൂടോടെ അരവിന്ദൻ അഛനെ നോക്കി. പപ്പനാവൻ അചാരിയുടെ കൺപോളകളിൽ കണ്ണീര്‍ നിറഞ്ഞുകിടന്നു. ഒരുവിളയാടലിന്റെ ആലസ്യത്തിൽ അരവിന്ദൻ ഓർത്തത്‌ അതു സന്തോഷത്തിന്റെ കണ്ണുനീരാണോ അതോ ദുഃഖത്തിന്റെ കണ്ണുനീരാണോ എന്നാണ്‌.

വേറൊരു അടുപ്പിൽ മഞ്ഞനീരാട്ടിനുള്ള വെള്ളം തിളയ്ക്കുന്നു. അരവിന്ദൻ അതിന്റെ കനലിന്റെ ചുവപ്പ്‌ നോക്കിക്കിടന്നു. 

49 comments:

myexperimentsandme said...

ഹോ... ഗംഭീരം.. തീഷ്‌ണം.

ഒറ്റ ശ്വാസത്തില്‍ വായിച്ചു കുമാറേ...

ഗംഭീരം.

സു | Su said...

നല്ല വെളയാടല്‍.

ഇടിവാള്‍ said...

കുമാര്‍ജിയേ..

വെളയാടലു വായിച്ചു കെട്ടാ...

ഞെരിപ്പന്‍ ! ലോ ലവന്റെയാ ബാറീന്നിറങ്ങിയുള്ള ഓട്ടങ്ങളൊണ്ടല്ലോ..

തിരോന്തരം ഫാഷ ചീറ്റിയോ ആവോ ?

Adithyan said...

കുമാറേട്ടാ,
നന്നായിരിയ്ക്കുന്നു.
സമൂഹത്തിന്റെ ആചാരങ്ങളുടെ തണുപ്പിലേയ്ക്ക് ഒരു തിരിച്ചുപോക്ക്, മുഖം പൊള്ളിയ്ക്കുന്ന ഒരു തണുപ്പ്...

ബിന്ദു said...

ചിതറിയവര്‍" ഓര്‍മ വന്നു. കുമാറിന്റെ കഥകളെല്ലാം വായിക്കുമ്പോള്‍ ഒരു സിനിമ കാണുന്നതുപോലെയാണ്‌. ഓരോ സീനും മുന്നില്‍..
:)

വളയം said...

അതെ; ഇതാണ്‌ "വെളയാടല്‍"
കുമറേ അടുത്ത മഞ്ഞനീരാട്ടിനുള്ള വെള്ളം തിളക്കട്ടെ വേഗം

രാജ് said...

ഇടയിലെ ആ അനൌണ്‍‌സ്‌മെന്റ് വേണ്ടായിരുന്നു കുമാറേ. ആ വരിയില്ലായിരുന്നെങ്കില്‍ കഥയ്ക്കൊന്നും സംഭവിക്കുമായിരുന്നില്ല. നന്നായി.

Kumar Neelakandan © (Kumar NM) said...

പെരിങ്ങോടാ ഞാന്‍ അതു ഒഴിവാക്കി. രണ്ടാം വായനയില്‍ (പോസ്റ്റ് ചെയ്തതിനുശേഷമുള്ള) എനിക്കും അതിന്റെ മുഴച്ചുനില്‍പ്പ് അനുഭവപ്പെട്ടു. പെരിങ്ങോടന്‍ അതു പറഞ്ഞില്ലായിരുന്നെങ്കില്‍ എന്റെ മാത്രം തോന്നല്‍ എന്ന നിഗമനത്തില്‍ അതിപ്പോഴും ഈ കഥയില്‍ തൂങ്ങിക്കിടന്നേനെ. നന്ദി.

വഴിപോക്കാ, കഥയില്‍ ചോദ്യമാകാം. പക്ഷെ മനുഷ്യ മനസില്‍ ചോദ്യങ്ങള്‍ക്ക് സ്ഥാനമില്ല. അവന്‍ അംഗീകരിച്ചത് പഴമയെ ആയിരിക്കില്ല. ഒരു പിതാവിന്റെ സ്നേഹത്തെ, സ്വപ്നത്തെ ആയിരിക്കും. അങ്ങനെ ഒരു പോസിറ്റീവ് (നെഗറ്റീവ്??) ചിന്താഗതി. അതു മല്ലങ്കില്‍ അവയ്ക്കു മുന്‍പില്‍ ഒരു സ്വയം എരിഞ്ഞടങ്ങല്‍. അതിനുമൊക്കെ ഒരു സ്കോപ്പ് മനുഷ്യജീവിതത്തില്‍ തുരുമ്പിക്കാതെ കിടക്കുന്നുണ്ടാവണം ഇപ്പോഴും.

ഇടിവാള്‍ said...

കുമാര്‍ജിയേ.. പോസിറ്റിവ്‌ തന്നെയാവും..

പപ്പനാവന്‍ ആചാരിയുടെ കണ്ണില്‍ വന്നത്‌ ആനന്ദാശ്രുക്കളും !

Anonymous said...

തീഷ്ണമായ എഴുത്ത്.
സംഭവ ബഹുലമായ ഒരു സിനിമ പോലെ. അരവിന്ദനു എന്തു കൊണ്ട് വെളിപാടിളകി എന്നത് വായനക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണോ? ഇപ്പോഴും ഇത്തരം ആചാരങ്ങള്‍ നാട്ടുമ്പുറങ്ങളില്‍ കാത്തു സൂക്ഷിക്കുന്നു അല്ലേ?
നന്നായി ഈ പോസ്റ്റ്.
DB

Visala Manaskan said...

ഒരു വാക്ക് പോലും കളയാനില്ല.
ഗംഭീരം. അതിഗംഭീരം. ഇതൊക്കെ പുസ്ത്കമാക്കേണ്ടതാണ്.

Visala Manaskan said...

ഇത്രക്കും മനോഹരമായ ഒരു പോസ്റ്റില്‍ ഓഫടിക്കാന്‍ ഒരു മടി.

‘അചാരി കല്‍തൂണില്‍ കൈ ചാരി നിന്നു. എന്നിട്ട്‌ പറഞ്ഞു,

"പഴേ പോലൊന്നും ഒറയാന്‍ വയ്യ ചെല്ലാ“

Visala Manaskan said...

‘പായസം വറ്റിക്കിടന്ന കണ്‍പോളകള്‍ക്കിടയിലൂടെ, അതിന്റെ ചൂടോടെ അരവിന്ദന്‍ അഛനെ നോക്കി. പപ്പനാവന്‍ അചാരിയുടെ കണ്‍പോളകളില്‍ കണ്ണീര്‍ നിറഞ്ഞുകിടന്നു‘

ഹോ..!

Visala Manaskan said...

'അയാളുടെ ചിന്തകളില്‍ പഴയകാലത്തിന്റെ മേളം ഒരു നിമിഷം മുറുകി.കൊതിപ്പിക്കുന്ന വിറ പെരുവിരലില്‍ നിന്നും കയറി. അതു നെഞ്ചിലെത്തിയപ്പോള്‍ ഒരു ചുമ അതിനെ തടഞ്ഞു. ചുമയെ തടുക്കാനാവാത്ത ക്ഷീണിച്ച ശ്വാസകോശം വിങ്ങി. അതു കുറുകി. അചാരി മണ്ണിന്റെ അരച്ചുവരില്‍ ഇരുന്നു. നെഞ്ചിലെ കുറുകല്‍ ഒന്നടങ്ങിയപ്പോള്‍ അയാള്‍ ഇറങ്ങി നടന്നു'

ഖസാക്കിന്റെ ഇതിഹാസകാരന്റെ പോലെ റ്റച്ച്. കുമാറ്, സൂപ്പര്‍.

Visala Manaskan said...

'അരവിന്ദന്‍ ഒരു കൊടുംകാറ്റുപോലെ ഇടവഴിയിലേക്ക്‌ ഇറങ്ങി നടന്നു. പൂച്ചയുടേയും മത്തങ്ങയുടേയും രൂപത്തിലുള്ള ബലൂണുകള്‍ വീര്‍പ്പിച്ചു കുത്തിയ വാഴത്തടയുമായി ഉത്സവ പറമ്പിലേക്ക്‌ കയറിയ ഒരു കച്ചവടക്കാരന്റെ ചുമലില്‍ അരവിന്ദന്റെ ചുമലിടിച്ചു'

great!

Visala Manaskan said...

ഏത് ക്വോട്ടും എന്നതാണ് കണ്‍ഫ്യൂഷന്‍. അത്രക്കും ഹൃദ്യം. കുമാറിന്റെ ഓരോ കഥയിലും ഇത്തരം അനേകം വരികള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഫോട്ടോയെടുപ്പായാലും വരയായാലും എഴുത്തായാലും കാണീക്കുന്ന ആ പെര്‍ഫെക്ഷന്‍ ഉണ്ടല്ലോ! അതാണ് . അതാണ്.

രാജീവ് സാക്ഷി | Rajeev Sakshi said...

പതിവുപോലെ തന്നെ മനോഹരം.
എല്ലാം കൂടെ നിന്നുകണ്ട ഒരു പ്രതീതി.

ഒരു ഓഫ് തൊഴിലാളിയുടെ ബ്ലോഗില്‍ ഒരോഫിടാന്‍ ഇവിടാരുമില്ലേ. സ്മരണ വേണം സ്മരണ!!

മുല്ലപ്പൂ said...

അരനിന്ദനിലെക്ക് അവേശിച്ച കൊടുങ്കാറ്റ് വായനക്കാരിലേക്കും...

മുല്ലപ്പൂ said...

ഒ: ടോ: ആവേശിച്ച ..?? ഇങ്ങനെ ഒരു പ്രയോഗം ഉണ്ടോ?..

(ഒരു ഒ:ടോ ഞാനും..;)

കുറുമാന്‍ said...

വെളയാടുകയാ‍ണെങ്കില്‍ അരവിന്ദനേപോലെ വെളയാടണം. അലെങ്കില്‍ വെളയാടരുത്. കുമാറെ അതി ഗംഭീരം. സിമ്പ്ലി സൂപ്പപ്പപ്പര്‍.

അരവിന്ദന്‍ ശരീരം പിന്നിലേക്ക്‌ വളച്ച്‌ വില്ലുപോലെയാക്കി. എന്നിട്ട്‌ ആ വില്ലുനിവര്‍ത്തി അംബലത്തിനകത്തേക്ക്‌ തെറിക്കുകയായിരുന്നു.

എനിക്കേറ്റവും ഇഷ്ടമായ വരികളിലൊന്ന്

Sreejith K. said...

കുമാരേട്ടാ ഗംഭീരം. വെളയാടല്‍ നേരില്‍ കാണുന്ന പോലെ ആസ്വദിച്ചു. ഒരു നിരീശ്വരവാദി എന്തിന്റെ പേരിലായാലും ഒരു ബാറില്‍ നിന്നിറങ്ങി ഓടി ഇങ്ങനെ ഒക്കെ ചെയ്യുമോ എന്ന സംശയം മാത്രം ബാക്കി.

വേറെ ഒരു കാര്യം ഇപ്പോഴാ ശ്രദ്ധിച്ചത്. ഈ പോസ്റ്റ് നമ്മുടെ അരവിന്ദന്‍ ചേട്ടനെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ ഉണ്ടാക്കിയതല്ലേ? വെത്തിഹത്തിയ(ക.ട: കുട്ടപ്പായി) അല്ലേ ഇത്? [ ഞാന്‍ രണ്ട് ദിവസം മുന്‍പ് എന്റെ പേര്‍ മാറ്റി, തലമൊട്ടയടിച്ച് ഹിമാലയത്തില്‍ തപസ്സ് ചെയ്യാന്‍ പോയി ]

Kumar Neelakandan © (Kumar NM) said...

ശ്രീജിത്തെ, അരവിന്ദന്‍ ഒരു നിരീശ്വരവാദി എന്നതിനും അപ്പുറം ഒരു മകന്‍ കൂടിയായിരുന്നു. ചിന്തകള്‍ക്ക് ഭ്രാന്തുപിടിക്കുമ്പോള്‍ മനുഷ്യന്‍ ശരിക്കും കൊടുംങ്കാറ്റായേക്കാം. ആരുമാ‍യില്ലെങ്കിലും എന്റെ അരവിന്ദന്‍ ആകും കാരണം അവന്‍ അച്ഛനെ ഇഷ്ട്പ്പെട്ടിരുന്ന അഛനെ മനസിലാക്കിയിരുന്ന അച്ഛനോട് അനുകമ്പയുള്ള മകനായിരുന്നു. സ്വന്തം വ്യക്തിത്വം മാറ്റിമറിക്കേണ്ട തീരുമാനം അവനില്‍ ഉണ്ടാക്കിയ വിഭാന്തിയാണിത്.

രണ്ടാമത്തെ പാരഗ്രാഫിനുള്ള റിപ്ലേ, നമ്മുടെ ബ്ലോഗര്‍ അരവിന്ദന്‍ പറയട്ടെ :)
തലമൊട്ടയടിച്ചു മീശയും എടുത്ത് ഏത് പാതാളത്തില്‍ (ആലുവയ്ക്ക് അടുത്തുള്ള പാതാളം അല്ല) ഒളിച്ചാലും തൂണുപിളര്‍ന്ന് ഞാന്‍ വരും നിന്റെ ച്വാരകുടിക്കാന്‍! കുടലുമാല എടുത്ത് ഞാന്‍ 916 ഉറപ്പുള്ള മാല ഉണ്ടാക്കി കഴുത്തിലണിയും :)
അതുപോലെ മാറ്റിയ പുതിയ പ്യാര് ഒന്ന് അലൌണ്‍സ് ചെയ്താല്‍ കൊള്ളാം.

കണ്ണൂസ്‌ said...

ഇതാ കണ്ടില്ലേ ഇവിടെ ഒരാളുടെ കാര്യം? എഴുത്ത്‌, വര, പടം പിടുത്തം, കാര്‍ട്ടൂണ്‍, നര്‍മ്മ ബോധം ഇതെല്ലാം പോരാഞ്ഞ്‌ ഇപ്പോ ഓ.ടോ യിലും. ഇതിലെല്ലാം തികഞ്ഞ കൃത്യതയും. എനിക്കുറപ്പാണ്‌, ഈ കക്ഷിയുടെ കയ്യില്‍ രണ്ടു വെടിക്കുള്ള സംഗീതവും കാണും!!

എനിക്കീ ദൈവത്തോട്‌ ഇടക്ക്‌ ദേഷ്യം തോന്നും. ചിലര്‍ക്ക്‌ വാരിക്കോരി കൊടുക്കും, നമ്മക്കൊന്നും ഒന്നും തരില്ല.. വെറുതെയല്ല, ഈ നാട്ടില്‍ മനുഷ്യര്‍ മാവോയിസ്റ്റ്‌-ലെനിനിസ്റ്റ്‌ ഒക്കെയായിപ്പോണത്‌!

വഴിപോക്കാ, ജിത്തേ സംശയം വേണ്ട. വളരെ സമാനമായ ഒരു സംഭവത്തിന്‌ ഞാന്‍ സാക്ഷിയാണ്‌. കടുത്ത നിരീശ്വര വാദിയും, കമ്മ്യൂണിസ്റ്റും ഒക്കെയായിരുന്ന ഒരു മനുഷ്യന്‍ ഉണ്ട്‌ ഞങ്ങളുടെ നാട്ടില്‍. പാരമ്പര്യമായി അവരുടെ കുടുംബത്തിനാണ്‌ കാവിലെ ഒരു ഉപക്ഷേത്രത്തില്‍ പൂജക്കുള്ള അവകാശം. ഒരിക്കല്‍ കാരണവര്‍ക്ക്‌ വയ്യാതെ പൂജ മുടങ്ങും എന്നൊരവസ്ഥ വന്നു. ഒരു ദിവസം രാത്രി കാരണവരെ ആശുപത്രിയില്‍ ആക്കി തിരിച്ചു വന്നപ്പോള്‍, കുടുംബത്തുള്ളവര്‍ എല്ലാവരും ചേര്‍ന്ന് പിറ്റേ ദിവസം പൂജക്ക്‌ പോവാന്‍ ഇങ്ങേരെ നിര്‍ബന്ധിച്ചു. എല്ലാരോടും വഴക്കു കൂടി, തറവാട്ടിലെ ഒരു പ്രതിഷ്ഠ എടുത്ത്‌ അടുത്തുള്ള കുളത്തിലെറിഞ്ഞ്‌ ഉറങ്ങാന്‍ പോയ ആള്‍, പിറ്റേ ദിവസം എഴുന്നേറ്റ്‌ കുളിച്ച്‌ ഈറനുടുത്ത്‌ പൂജാദി കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. രാത്രി മുഴുവന്‍ ഈ നിയോഗം ഏറ്റെടുക്കാന്‍ ആരോ അടുത്തിരുന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു എന്നാണ്‌ പുള്ളിയുടെ explanation.

പി.എസ്‌. : ചിലമ്പ്‌ എന്ന ഭരതന്‍ ചിത്രം ഞങ്ങളുടെ നാട്ടില്‍ ഷൂട്ട്‌ ചെയ്തു കൊണ്ടിരുന്ന സമയത്ത്‌ ഈ കഥ അന്ന് അസിസ്റ്റന്റ്‌ ഡയറക്റ്റര്‍ ആയിരുന്ന ജയരാജിനോട്‌ പറഞ്ഞെന്നും, അതാണ്‌ പുള്ളിക്ക്‌ "പൈതൃകം" എടുക്കാന്‍ പ്രേരകമായതെന്നും ഇദ്ദേഹം ഇപ്പോള്‍ അവകാശപ്പെടാറുണ്ട്‌.

Durga said...

അതിഗംഭീരം.:)

Ajith Krishnanunni said...

'പായസത്തില്‍ മുങ്ങിക്കിടക്കുന്ന പുരോഗമനവാദി' കിടിലം കുമാര്‍ജീ...

അരവിന്ദ് :: aravind said...

കുമാര്‍ ജീ :-) ഇത്രയും മനോഹരമായി എങ്ങനെയെഴുതുന്നു?
വിയെം പറഞ്ഞത് സത്യം..ഇതൊക്കെ പുസ്തകമാക്കി എല്ലാവര്‍ക്കും വായിക്കത്തക്കവണ്ണം പ്രസിദ്ധീകരിക്കേണ്ടതാണ്..
ശരിക്കും ഇഷ്ടപ്പെട്ടു...കുമാര്‍ജിയുടെ ടാലന്റ് ശരിക്കും വ്യക്തമാക്കുന്നു ഈ പോസ്റ്റ്. അപാരം തന്നെ.

ശ്രീജ്യേ :-)) അല്ല, ഇനി കുമാര്‍ജി മനപ്പൂര്‍വം “വാക്കത്തി‌ഹാത്തിയ“ നടത്ത്യതാണേലും, എനിക്കങ്ങനെ തോന്ന്യേയില്ല, പക്ഷേ എന്തായാലും എനിക്കിതൊരു ക്രെഡിറ്റായി. അത്രക്ക് മനോഹരം ഈ പോസ്റ്റ്.

Unknown said...

ഇന്നലെ മുതല്‍ ബൂലോഗത്തിലെ ‘ക്വാളിറ്റി’എഴുത്തുകാരെ എണ്ണിത്തുടങ്ങിയ എന്റെ കൈയ്യിലെ ഒരു വിരല്‍ കൂടി ഇതാ ഇവിടെ ഇപ്പോള്‍ മടങ്ങുന്നു.

Kumar Neelakandan © (Kumar NM) said...

ബെന്നിയുടെ ചോദ്യത്തിനുള്ള ഉത്തരം (എനിക്കും അരവിന്ദനും ഉള്ള ന്യായം) ശ്രീജിത്തിനുള്ള മറുപടിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.

ദില്‍ബാസു, നമ്മളൊരു സൈഡില്‍ കൂടി ഇങ്ങനെ അങ്ങുപോകും. ഇതിനെ ക്വാളിറ്റി എഴുത്ത് എന്നുപറഞ്ഞു എന്നെ അഹങ്കാരിയാക്കണ്ട :) (എങ്കിലും വായിച്ചപ്പോള്‍ ഒരു കുളിരൊക്കെ തോന്നി:) )
സന്തോഷം. എല്ലാവരോടും.

Kalesh Kumar said...

പിരിമുറുക്കത്തോടെ വായിച്ചു!
നന്നായിട്ടുണ്ട് കുമാര്‍ഭായ്!
തീഷ്ണം തന്നെ!

Anonymous said...

വക്കാരി പറഞ്ഞ പോലെ, തീക്ഷ്ണം !
നെടുമങ്ങാടീയം മുഴോനും വായിച്ചിട്ടൊന്നൂല്ല്യ , പക്ഷേ കണ്ടതില്‍ ഏറ്റവും ശക്തമായത്,പൊള്ളണ ഇസ്തിരിപ്പെട്ടിടെ മേലെ വീണ വെള്ളത്തുള്ളിടെ നീറ്റല്‍,പുകച്ചില്‍.
അയ്യയ്യോ എന്തെ ഇങ്ങനെ ഒരു കമ്പാരിസണ്‍? ആവോ.
കണ്ണൂസ്സ് പറഞ്ഞ പോലത്തെ കഥ ഞാനും കേട്ട്ണ്ട്. പാലക്കാട് കഥകളില്‍ ഒന്നായോണ്ടാവും.

ദിവാസ്വപ്നം said...

കഥ വളരെ നന്നായിട്ടുണ്ട് കുമാര്‍ജീ... ശരിക്കും സ്ട്രൈക്കിംഗ് ആയിട്ടുണ്ട്...

സസ്നേഹം....

Anonymous said...

രസകരമായ് എഴുതിയിര്‍ക്കുന്നു ചില വരികല്‍ വായിക്കുമ്പോള്‍ മനസില് അത് കാണാനാകുന്നു.

“അരവിന്ദന്‍ ശരീരം പിന്നിലേക്ക്‌ വളച്ച്‌ വില്ലുപോലെയാക്കി. എന്നിട്ട്‌ ആ വില്ലുനിവര്‍ത്തി അംബലത്തിനകത്തേക്ക്‌ തെറിക്കുകയായിരുന്നു.“
ഈ രംഗം ഞാന്‍ നേരില്‍ കണ്ടു വായനയ്ക്കിടയില്‍.

നന്നായി.
റെജി (മറ്റൊരു തിരുവനതപുരതുതുകാരന്‍)

മനൂ‍ .:|:. Manoo said...

ഗംഭീരം കുമാര്‍ജീ...

നെടുമങ്ങാടീയത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌...

.............

വെളിപാടുകള്‍ ഉളവാക്കിയ വിഭ്രാന്തിയെ മനോഹരമായി ചിത്രീകരിച്ചു. അതെ ചിത്രീകരിച്ചു എന്നുതന്നെ പറയണം!

'വേറൊരു അടുപ്പില്‍ മഞ്ഞനീരാട്ടിനുള്ള വെള്ളം തിളയ്ക്കുന്നു. അരവിന്ദന്‍ അതിന്റെ കനലിന്റെ ചുവപ്പ്‌ നോക്കിക്കിടന്നു. ചിന്തകളില്‍ മറ്റൊരു ചുവപ്പ്‌ കറുത്തുതുടങ്ങിയിരിക്കുന്നു. '

ഇതവസാനിപ്പിയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ വരികളും... :)

Anonymous said...

വെളയാടല്‍! ഇതാണ്‌ വിളയാടല്!‍"
വളരെ നന്നായി. ഇതാണ് കഥ!

Rasheed Chalil said...

കുമാരേട്ടാ അതിമനോഹരം അസ്സല്‍ കഥ. വായിച്ചുതീര്‍ന്നപ്പോള്‍ പണ്ടെന്നോ വയിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്ക് മനസ്സ് ഒന്ന് തിരിച്ചുപോയി.

ഓടോ : ഞാന്‍ എന്തേ ഇത് കാണാതെ പോയത്. ഓഫ് യൂണിയനെ പ്രത്യേകം ക്ഷണിച്ചിട്ടും. ഇത് ഓഫാണോ...

Anonymous said...

അരവിന്ദന്‍ ഓര്‍ത്തത്‌ അതു സന്തോഷത്തിന്റെ കണ്ണുനീരാണോ അതോ ദുഃഖത്തിന്റെ കണ്ണുനീരാണോ .
അരവിന്ദനു എന്തു കൊണ്ട് വെളിപാടിളകി?
വാല്മീകിക്കുണ്ടായ അതേ വെളിപാടു്,ഫിലിപ്പു് എം പ്രസാദിനും അജിതയ്ക്കും ഉണ്ടായ അതേ വെളിപാടു്.ഏം.ടി.യുടെ വെളിച്ചപ്പാടിനുന്ണ്ടായ അവസാനത്തെ വെളിപാടു്.
കഥാകാരാ അഭിനന്ദനങ്ങള്‍.ഒപ്പം ഓണാശംസകളും.
രാജാവു്.

രാജാവു് said...

അരവിന്ദന്‍ ഓര്‍ത്തത്‌ അതു സന്തോഷത്തിന്റെ കണ്ണുനീരാണോ അതോ ദുഃഖത്തിന്റെ കണ്ണുനീരാണോ .
അരവിന്ദനു എന്തു കൊണ്ട് വെളിപാടിളകി?
വാല്മീകിക്കുണ്ടായ അതേ വെളിപാടു്,ഫിലിപ്പു് എം പ്രസാദിനും അജിതയ്ക്കും ഉണ്ടായ അതേ വെളിപാടു്.ഏം.ടി.യുടെ വെളിച്ചപ്പാടിനുന്ണ്ടായ അവസാനത്തെ വെളിപാടു്.
കഥാകാരാ അഭിനന്ദനങ്ങള്‍.ഒപ്പം ഓണാശംസകളും.
രാജാവു്.

റീനി said...

കുമാ, എനിക്ക്‌ "വെളയാടല്‍" പിടിച്ച്‌ പോയി. പാതിരാക്ക്‌ കറങ്ങിത്തിരിഞ്ഞ്‌ ഈ ബ്ലോഗിലെത്തി. പടം പിടിക്കലും കഥ എഴുത്തും എല്ലാം ഉണ്ടോ? അരവിന്ദന്‍ അച്ചന്റെ മകന്‍ തന്നെ.

Anonymous said...

ഇത് ഒരു ഉണ്ടാക്കിക്കഥയല്ലേ? ഇങ്ങനെ ഒന്നും ഒരു നാട്ടിലും സംഭവിക്കില്ല. ഭാഷവച്ച് ഒരു കളി അത്രയല്ലേയുള്ളൂ??

ചില നേരത്ത്.. said...

ഒരു നല്ല കഥ..ഹൃദ്യമായ വിവരണം.
‘ആത്മീയതയുടെ അലോസരപ്പെടുത്തലുകള്‍‘ എന്ന പേരില്‍ ഓര്‍മ്മകളില്‍ കരുതി വെക്കാവുന്നയൊരു കുമാര്‍ കഥ. ഭഗവതിയുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പി ഇറങ്ങി പോകുന്നത് കണ്ടവരാണ് നമ്മള്‍..തീര്‍ച്ചയായും അതുപോലൊരു മനുഷ്യന്‍ അരവിന്ദന്‍!!

Kumar Neelakandan © (Kumar NM) said...

എന്തായാലും ഇതില്‍ ഭാഷമാത്രമേ ഉള്ളു എന്നു കണ്ടിട്ട് അതു തുറന്നു പറഞ്ഞ അനോണിക്ക് നന്ദി. അതുകൊണ്ട് എന്റെ പ്രിയ സുഹൃത്ത് ഇബ്രു ഇതു കണ്ടു.

ഇബ്രുവേ, എവിടെ ആയിരുന്നു?

ഒരു കോഴിബിരിയാണി ഉടന്‍ ഉണ്ടാകുമോ?

Kumar Neelakandan © (Kumar NM) said...

ഇബ്രുവേ ഇതൊരു പഴയ പോസ്റ്റ് ആണ്, അനോണി ഇപ്പോള്‍ അവന്റെ കൊളുത്തില്‍ കുത്തി എടുത്തതാ ഒന്നു കുടയാന്‍. പൊതുവേ അനോണി മറുപടി ഒഴിവാക്കിയതു കൊണ്ട് തിരിച്ചൊന്നും പറഞ്ഞില്ല, സന്തോഷവും നന്ദിയും അല്ലാതെ.

ചില നേരത്ത്.. said...

കുമാര്‍ജീ..
ഞാനിതിപ്പോഴാ കാണുന്നത്.പക്ഷേ തീര്‍ച്ചയായും കാണുമായിരുന്നു.നാട്ടില്‍ ആയിരുന്നത് കാരണം ബ്ലോഗ് വായനയില്ലായിരുന്നു. തിരഞ്ഞ് പിടിച്ച് വായിക്കുന്ന ബ്ലോഗുകളിലേക്ക് ജോലി തിരക്ക് കാരണം അരിച്ചരിച്ചേ എത്തുന്നുള്ളൂ. പിന്നെ ബിരിയാണി ഇനി അതെല്ലായ്പ്പോഴും ആകാം ;)

Kumar Neelakandan © (Kumar NM) said...

ഇബ്രുവേ, ആ ബിരിയണി ഉത്സവത്തിന് ഉടന്‍ തന്നെ നോട്ടീസടിക്കുവോ? ഇവിടെ പറയാ‍ന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മെയിലില്‍ പറഞ്ഞാലും മതി ;)

Anonymous said...

ഓടുന്ന ഓട്ടത്തിലും ഓസീയാറിന്റെയും തണുത്ത ഷൊഡയുടെയും വെളയാടലിലും... കൊടിയേറ്റം കൊള്ളാം... ഇനി എന്നാണ് ആറാടുന്നത്?

Devi said...

വെളയാടല്‍ രണാം തവണ വായിച്ചപ്പൊള്‍ കമന്റാതെ വയ്യ എന്നായി.എന്നെ എന്റെ ബാല്യകാലത്തേക്കു കൂട്ടിക്കൊണ്ടു പോയി.“ഓട്ടം“ കാണാന്‍ റോഡ് സൈഡിലെ കെട്ടിടങ്ങളുടെ മുകളിലെ വരാന്തകളില്‍ കാത്തിരുന്ന കാലം.അമ്പലങ്ങളുടെ അടുത്തൊന്നും പോയിട്ടില്ല. എനിക്കു സ്കൂളില്‍ കോളജില്‍ ഒക്കെപഴകുറ്റി കൂട്ടുകാര്‍ ഉണ്ടായിരുന്നു.അതൊരു കാലം. ഇപ്പൊ അവിടമൊക്കെ കണ്ടിട്ടൊരുപാടു നാളായി.ഒക്കെഓര്‍ത്തു.

നന്ദി

Anonymous said...

ഇതിനു ശേഷം ശക്തമായതൊന്നും ഇവിടെ വന്നു കണ്ടില്ലല്ലോ! എന്തുപറ്റി? നെടുമങ്ങാടിലും വരള്‍ച്ചയോ?

ജിജ സുബ്രഹ്മണ്യൻ said...

പുരോഗമനവാദി വെളയാടിയ കഥ ശരിക്കും സ്ട്രൈക്കിംഗ് ആയി അവതരിപ്പിച്ചു. ഇത്ര ഭംഗിയായി കുമാര്‍ എഴുതും ന്ന് ഇന്നാ മനസ്സിലായത്.ഇതൊക്കെ പുസ്തകരൂപത്തിലാക്കൂ കുമാര്‍ ജീ.ഇവിടെ എത്താന്‍ വൈകിയതില്‍ ഒരു ക്ഷമാപണവും.

bhavam said...

too good